2002ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ MA കമ്മ്യൂണിക്കേഷൻ ചെയ്യുന്ന കാലം. ശനിയാഴ്ചകളിൽ രാത്രി മുഴുവൻ ഞാൻ താമസിച്ചിരുന്ന ഹോസ്റ്റൽ (ഹിബർ ഹാൾ) ഇൻഡോർ ഓഡിറ്റോറിയത്തിൽ സിനിമ കാണിക്കാറുണ്ട്. അതിനു പാരലൽ ആയി എന്റെ മുറിയും ഒരു സ്ക്രീനിംഗ് സ്പേസ് ആയിരുന്നു. ചെന്നൈയിൽ ആ കാലത്തു പോപ്പുലർ ആയിരുന്ന പല പൈറേറ്റഡ് ഡിവിഡി ഷോപ്പുകളിലും നിന്ന് വാങ്ങിക്കൊണ്ടു വന്നിരുന്ന വേൾഡ് ക്ലാസിക് സിനിമകളാകും എല്ലാം. മുറിയുടെ തറ എല്ലായിപ്പോഴും തഴ പായ ഇട്ടു മൂടിയിരുന്നതിനാൽ, എല്ലാരും കൂടി അവിടെ കിടന്നായിരിക്കും കമ്പ്യൂട്ടർ സ്‌ക്രീനിൽ സിനിമ കാണുന്നത്. അങ്ങനെ അന്ന് കണ്ട ശ്രീലങ്കൻ ചിത്രമാണ് ‘ഓഗസ്റ്റ് സൺ’, പരിചിതമായതാണ് ആ സംവിധായകന്റെ പേര് - പ്രസന്ന വിത്താനഗെ. സിനിമയിലെ റിയലിസം അത്രയധികം ഭ്രമിപ്പിച്ചിരുന്ന സമയമായിരുന്നതുകൊണ്ടു തന്നെ ‘ഓഗസ്റ്റ് സൺ’ അന്നേ മുതൽ ഏറ്റവും ഇൻസ്പയർ ചെയ്ത ചിത്രങ്ങളിൽ ഒന്നാണ്.
കഴിഞ്ഞ വർഷം തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കിനായി കൊച്ചിയിൽ ഉണ്ടെന്നറിഞ്ഞു അദ്ദേഹത്തെ നേരിട്ട് പോയിക്കണ്ടിരുന്നു. ഒരുമിച്ചു യാത്രയും ചെയ്തു. അദ്ദേഹത്തിന്റെ ഫിലോസഫിയും സിംപ്ലിസിറ്റിയും തന്നെയാണ് ആ ചിത്രങ്ങളുടെയും മുഖമുദ്ര എന്ന് ആ ഒറ്റ കൂടിക്കാഴചയിൽ നിന്ന്തന്നെ വ്യക്തമായിരുന്നു. ഇതിലും ഹോണസ്റ്റ് ആയി ആർക്കെങ്കിലും ഒരു സബ്ജെക്ടിന്റെ അപ്പ്രോച്ച് ചെയ്യാൻ പറ്റുമോ എന്ന് അറിയില്ല. ഉദാഹരണമാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രവും - ‘പാരഡൈസ്’.
പറഞ്ഞുവക്കുന്നതു ശ്രീലങ്കൻ ആഭ്യന്തര പ്രശ്നങ്ങൾ ആണെങ്കിലും, യൂണിവേഴ്സൽ ആയ ഹ്യൂമൻ ഇമോഷനിൽ കൂടിയാണതു മെനഞ്ഞിരിക്കുന്നത്. ഈ രണ്ടു തരം പ്രശ്ങ്ങളും എല്ലാവർക്കും ഏറെ റിലേറ്റബിളും ആകുന്നു. അതിലുപരി, പ്രതലത്തിൽ ലളിതമായി തോന്നുന്ന കഥയിൽ പ്രസക്തമായ മറ്റൊരു മെറ്റഫോറിക്കൽ ലയർ കൂടി ഉണ്ട്, രാമായണത്തിന്റെ വേറിട്ടൊരു വേർഷൻ. സീതയാൽ കൊല്ലപ്പെടുന്ന രാവണൻ. ആ രീതിയിൽ ഈ വർഷം ഇറങ്ങിയതിൽ ഏറ്റവും മനസ്സിൽ തട്ടിയ ചിത്രം ആണ് - പാരഡൈസ്.
പ്രൊഡ്യൂസ് ചെയ്ത ന്യൂട്ടൺ സിനിമാസിനു അഭിനന്ദനങ്ങൾ. റോഷനും, ദർശനയും മറ്റു ശ്രീലങ്കൻ ആക്ടർസും എല്ലാരും ചേർന്നു, അങ്ങോട്ടേക്ക് കൊണ്ടുപോയി. പിന്നിൽ പ്രവർത്തിച്ച രാജീവേട്ടനും, ലിജുവിനും, ശിൽപിക്കും, മൃദുലിനും എല്ലാം സ്നേഹം.
@shilpi.agarwal @antochittilappilly @newton_cinema @roshan.matthew @darshanarajendran @mridulgeo @sangeetha_janachandran